സഭാ നടപടികൾ തടസ്സപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി കേരളത്തിൽ നിന്നുള്ള ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവരുൾപ്പെടെ എട്ട് പ്രതിപക്ഷ എംപിമാരെ സ്പീക്കർ ഓം ബിർള സസ്പെൻഡ് ചെയ്തു. കോൺഗ്രസ് എംപിമാരായ മണിക്കം ടാഗോർ, അമരീന്ദർ സിംഗ് രാജ വാറിംഗ്, ഗുർജത് ഔജ്ല, പ്രശാന്ത് പടോളെ, കിരൺ കുമാർ റെഡ്ഡി എന്നിവർക്കും സിപിഎം അംഗം സു വെങ്കിടേശനുമെതിരെയാണ് നടപടി സ്വീകരിച്ചത്. സസ്പെൻഷനിൽ പ്രതിഷേധിച്ച് എംപിമാർ പാർലമെന്റ് വളപ്പിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുകയും, കേന്ദ്ര സർക്കാരിന്റേത് ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
