Home » Blog » Kerala » വെടിക്കെട്ട് ഇല്ല, ‘കുടമാറ്റം’ ഒഴിവാക്കാനാകില്ല, തൃശ്ശൂർ പൂരം ആചാരപരമായി നടത്താൻ ഉന്നതതല യോ​ഗത്തിൽ തീരുമാനം
8

തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇത്തവണ വെടിക്കെട്ടില്ലാതെ തൃശ്ശൂർ പൂരം നടത്താൻ ധാരണയായി. ഒരു മണിക്കൂർ നേരമുള്ള ‘കുടമാറ്റം’ 15 മിനിറ്റ് ആക്കി ചുരുക്കാനും തീരുമാനമായി. തൃശ്ശൂർ കളക്ടറേറ്റിൽ ദേവസ്വം മന്ത്രി വി എൻ വാസവൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. വെടിക്കെട്ട് ഒഴിവാക്കാമെന്നും മറ്റു ചടങ്ങുകൾ പതിവ് പോലെ നടത്തണമെന്നുമായിരുന്നു തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ നിലപാട്.

തൃശ്ശൂർ പൂരം ആചാരപരമായി നടത്താനാണ് യോഗത്തിൽ തീരുമാനമായത്. ഇലഞ്ഞിത്തറമേളം, മഠത്തിൽവരവ് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തും. 15 വീതം ആനകളെ അണിനിരത്തുമെന്നും വിവരമുണ്ട്. അതേസമയം, കുടമാറ്റം പ്രതീകാത്മകമായിട്ടായിരിക്കും നടത്തുക. കുടമാറ്റം നടത്തിയേ മതിയാകൂ എന്ന് ദേവസ്വങ്ങളുടെ തീരുമാനത്തെ യോഗത്തിൽ അംഗീകരിക്കുകയായിരുന്നു. കുടമാറ്റവും വെടിക്കെട്ടും ഒഴിവാക്കാമെന്ന് സർക്കാർ നിർദേശം വെച്ചിരുന്നു. എന്നാൽ, കുടമാറ്റം ഒഴിവാക്കാൻ ആകില്ലെന്ന് ദേവസ്വങ്ങൾ നിലപാടെടുക്കുകയായിരുന്നു.