Home » Blog » Kerala » കലാശപ്പോരാട്ടത്തിലെ ചൂടേറിയ നിമിഷങ്ങൾ; കുക്കുറേലയുടെ ആംഗ്യവും തർക്കത്തിന് പിന്നിലെ സത്യവും.
Untitled-1-Recovered-52-680x450

അർജന്റീനയെ ഏകഗോളിന് തോൽപ്പിച്ച് സ്പെയിൻ ലോകകപ്പ് ഫുട്ബോൾ കിരീടം ചൂടിയ മത്സരത്തിൽ നാടകീയ രംഗങ്ങൾ. നിശ്ചിത സമയത്ത് ഗോൾരഹിത സമനില പാലിച്ചതിനെ തുടർന്ന് എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിലാണ് സ്പെയിൻ വിജയം കണ്ടത്. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ അർജന്റീന താരം എൻസോ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും, തുടർന്ന് സ്പാനിഷ് താരം മാർക് കുകുറെല്ലയും ലയണൽ മെസ്സിയും തമ്മിലുണ്ടായ വാഗ്വാദവുമാണ് മത്സരത്തെ കൂടുതൽ ചൂടുപിടിപ്പിച്ചത്.

 

സ്പെയ്നിന്റെ പ്രതിരോധ താരം പൗ കുബാസിയെ ഫൗൾ ചെയ്തതിനാണ് എൻസോ ഫെർണാണ്ടസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്താക്കപ്പെട്ടത്. ഇതിനു പിന്നാലെ ഇരുടീം താരങ്ങളും തമ്മിൽ വാക്കേറ്റമുണ്ടായി. ഈ സമയത്ത് മാർക് കുകുറെല്ല വായ പൊത്തിപ്പിടിച്ച് മെസ്സിയോട് സംസാരിക്കുകയും, മെസ്സി ഉടൻ തന്നെ ഇത് റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി റെഡ് കാർഡിനായി വാദിക്കുകയും ചെയ്തു. എന്നാൽ വാർ പരിശോധനയിൽ കുറുറെല്ല അധിക്ഷേപകരമായ വാക്കുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ റഫറി തുടർനടപടികൾ ഒഴിവാക്കി.

 

കളിക്കാർ വാക്കുതർക്കത്തിനിടെ കൈയോ ജേഴ്സിയോ ഉപയോഗിച്ച് വായ പൊത്തിപ്പിടിച്ചാൽ ചുവപ്പ് കാർഡ് ലഭിക്കാമെന്ന ഫിഫയുടെ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സംഭവം വലിയ ചർച്ചയായത്. ബെൻഫിക്കയുടെ ജിയാൻലൂക്ക പ്രെസ്റ്റിയാനി വിനീഷ്യസ് ജൂനിയറിന് നേരെ സമാനമായ രീതിയിൽ പെരുമാറിയതിനെ തുടർന്നാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ ഈ നിയമം കർശനമാക്കാൻ പിന്തുണ നൽകിയത്. ഇതിനു മുൻപ് മിഗ്വെൽ അൽമറോൺ, പിയറോ ഹറമേകിപി തുടങ്ങിയ താരങ്ങൾക്കും ഇത്തരത്തിൽ കാർഡ് ലഭിച്ചിട്ടുണ്ട്.

 

അതേസമയം, കുകുറെല്ലയ്‌ക്കെതിരെ റെഡ് കാർഡ് ആവശ്യപ്പെട്ട ലയണൽ മെസ്സിയുടെ നടപടി വിമർശനങ്ങൾക്ക് വഴിവെച്ചു. പക്വതയുള്ള ഒരു താരം കുഞ്ഞിനെപ്പോലെ പെരുമാറാൻ പാടില്ലായിരുന്നുവെന്ന് മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ലീ ഡിക്‌സൺ വ്യക്തമാക്കി. മെസ്സി പോലും ഇത്തരം നീക്കത്തിന് മുതിർന്നത് സ്പെയിൻ മത്സരത്തിൽ എത്രത്തോളം ആധിപത്യം പുലർത്തി എന്നതിന്റെ തെളിവാണെന്ന് ജോ ഹാർട്ട് ചൂണ്ടിക്കാണിച്ചപ്പോൾ, ഇത് നിരാശജനകമാണെന്നും കളിയിൽ സ്പോർട്സ്മാൻ സ്പിരിറ്റാണ് വേണ്ടതെന്നും വെയ്ൻ റൂണിയും വ്യക്തമാക്കി.