Your Image Description Your Image Description

താനെ: ഭാര്യയെയും മക്കളെയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവ് ഒളിവില്‍. അമിത് ധരംവീര്‍ ബാഗ്ദി എന്ന യുവാവാണ് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഒളിവില്‍ പോയത്. അമിതിന്റെ ഭാര്യ ഭാവന (24), മക്കളായ അങ്കുഷ് (8), ഖുഷി (6) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിക്കെതിരെ പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുബൈ താനെയിലെ കാസര്‍വാഡവലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. ഡിസംബര്‍ 13നാാണ് പ്രതി മകന്‍ അങ്കുഷിന്റെ ജന്മദിനം ആഘോഷിക്കാന്‍ കാസര്‍വാഡവലിയിലെത്തിയത്. മകന്റെ ജന്മദിനത്തിനായി അമിത് കേക്ക് വാങ്ങിയിരുന്നുവെന്നും മൂന്ന് ദിവസത്തോളം തങ്ങള്‍ക്കൊപ്പം തങ്ങിയ ശേഷമാണ് മടങ്ങിയതെന്നും സഹോദരന്‍ വികാസ് പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച വികാസ് ജോലിക്ക് പോയ സമയത്ത് അമിത് ഭാര്യയെയും മക്കളെയും തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 11.30യോടെ വീട്ടിലെത്തിയ വികാസാണ് ഇവരുടെ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അമിതിനെ കാണാതായതോടെ വികാസ് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നുവെങ്കിലും ഒരുമിച്ച് താമസിച്ച് മൂന്ന് ദിവസത്തില്‍ വഴക്കുകളൊന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലൈന്നും വികാസ് കൂട്ടിച്ചേര്‍ത്തു. അതേസമയം പ്രതി നിരന്തരം ഭാര്യയുമായി മദ്യപിച്ച് വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *