Home » Blog » kerala Max » “തോൽപ്പിച്ചത് ശക്തമായ ഭരണവിരുദ്ധ വികാരം; സ്ഥാനാർത്ഥി നിർണ്ണയത്തിലും പിഴച്ചു”; കടുത്ത വിമർശനവുമായി സി.പി.ഐ പ്രവർത്തന റിപ്പോർട്ട്
cpi-and-cpim

ഇടതുപക്ഷത്തെ തോൽപ്പിച്ചത് ഭരണവിരുദ്ധ വികാരമെന്ന് സിപിഐയുടെ റിപ്പോർട്ട്. യുഡിഎഫിന് അനുകൂലമായി രാഷ്ട്രീയം മാറ്റിയതിന് കാരണം ഭരണ വിരുദ്ധ വികാരമാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് റിപ്പോർട്ട് സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങൾ അകന്നത് തിരിച്ചടിയായെന്നും യുഡിഎഫ് ആണ് മെച്ചമെന്ന തോന്നൽ ജനങ്ങൾക്കുണ്ടായി എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയം പാളിയത് സിപിഐയുടെ തോൽവിക്ക് കാരണമായെന്ന് എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. റിപ്പോ‍ർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു വിമ‍ർശനം.

ചടയമംഗലത്തും ചാത്തന്നൂരും വൈക്കത്തും നാദാപുരത്തും സ്ഥാനാർത്ഥ നിർണയം പാളിയെന്നായിരുന്നു വിമർശനം. ചടയമംഗലത്ത് ചിഞ്ചൂറാണി സഖാക്കൾക്ക് സ്വീകാര്യയായിരുന്നില്ലെന്ന് വിമർശനം ഉയർന്നു. എന്നാൽ താൻ സ്വീകാര്യയായിരുന്നു എന്നായിരുന്നു എക്സിക്യൂട്ടീവിൽ ചിഞ്ചുറാണി വാദിച്ചത്. വൈക്കത്ത് സി കെ ആശ മത്സരിച്ചിരുന്നെങ്കിൽ സാധ്യതയുണ്ടായിരുന്നു എന്നും ചർച്ച ഉയർന്ന. നാദാപുരത്ത് ന്യൂനപക്ഷങ്ങൾ എതിരായി എന്നും അഭിപ്രായം ഉയർന്നു. പയ്യന്നൂരിൽ നേരത്തേ പാർട്ടിക്ക് അകത്തുണ്ടായിരുന്ന വിഭാഗീയത തെരഞ്ഞെടുപ്പ് ഘട്ടത്തിൽ ഉയർന്നുവന്നതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പാർട്ടി വോട്ടിന്റെ ചോർച്ചക്ക് അത് കൂടി കാരണമാണ്.

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയത്തിൽ വലിയ വീഴ്ചയുണ്ടായി. ജില്ലാ കമ്മിറ്റി ശുപാർശ ചെയ്ത സ്ഥാനാർത്ഥികളുടെ പേരുകൾക്ക് അനുമതി നൽകുമ്പോൾ സംസ്ഥാന സെക്രട്ടറിയേറ്റിനും സംസ്ഥാന കമ്മിറ്റിക്കും വീഴ്ച സംഭവിച്ചതായാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നേതാക്കൾ പാർട്ടി വിട്ട് യുഡിഎഫിന്റെ ബാനറിൽ മത്സരിച്ചത് പാർട്ടിക്കെതിരായ പ്രചാരവേലയ്ക്ക് ഇടയാക്കിയെന്നും വിലയിരുത്തലുണ്ട്. വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ, ജി സുധാകരൻ അടക്കമുള്ളവർ പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയോടെ മത്സരിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വിലയിരുത്തൽ. ഇത് പാർട്ടിയുടെ മതിപ്പ് കുറയ്ക്കാൻ ഇടയാക്കിയെന്നും അവലോകന റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണ്ണയം പാളിയത് സിപിഐയുടെ തോൽവിക്ക് കാരണമായെന്ന് എക്സിക്യൂട്ടീവിൽ വിമർശനം ഉയർന്നു. റിപ്പോ‍ർട്ടിന്മേലുള്ള ചർച്ചയിലായിരുന്നു വിമ‍ർശനം. ചടയമംഗലത്തും ചാത്തന്നൂരും വൈക്കത്തും നാദാപുരത്തും സ്ഥാനാർത്ഥ നിർണയം പാളിയെന്നായിരുന്നു വിമർശനം. ചടയമംഗലത്ത് ചിഞ്ചൂറാണി സഖാക്കൾക്ക് സ്വീകാര്യയായിരുന്നില്ലെന്ന് വിമർശനം ഉയർന്നു. എന്നാൽ താൻ സ്വീകാര്യയായിരുന്നു എന്നായിരുന്നു എക്സിക്യൂട്ടീവിൽ ചിഞ്ചുറാണി വാദിച്ചത്. വൈക്കത്ത് സി കെ ആശ മത്സരിച്ചിരുന്നെങ്കിൽ സാധ്യതയുണ്ടായിരുന്നു എന്നും ചർച്ച ഉയർന്ന. നാദാപുരത്ത് ന്യൂനപക്ഷങ്ങൾ എതിരായി എന്നും അഭിപ്രായം ഉയർന്നു.