സർദാർ വല്ലഭായ് പട്ടേൽ പോലും സർക്കാർ ജീവനക്കാർ ആർഎസ്എസിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് നിരോധിച്ചിരുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്ത് രാഷ്ട്രീയ സ്വയംസേവക സംഘത്തെ (ആർഎസ്എസ്) നിരോധിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. 2024-ൽ ബിജെപി സർക്കാർ ഈ വിലക്ക് പിൻവലിച്ചു, എന്നാൽ അത് പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർ സർവീസിലിരിക്കുമ്പോൾ ആർഎസ്എസിനു വേണ്ടി പ്രവർത്തിക്കരുതെന്നും സർദാർ വല്ലഭ് ഭായി പട്ടേൽ പറഞ്ഞിരുന്നു. ആർഎസ്എസിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാരെ അദ്ദേഹം വിലക്കിയിരുന്നു. 2024 ജൂലായ് ഒമ്പതിന് മോദി സർക്കാർ ആ വിലക്ക് പിൻവലിച്ചു.
വിലക്ക് പുനഃസ്ഥാപിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.സർദാർ പട്ടേൽ രാജ്യത്തെ ഒന്നിപ്പിച്ചു. സർദാർ പട്ടേലിന്റെ സംഭാവനകൾ വളരെ വലുതാണെന്ന് ജവഹർലാൽ നെഹ്റു വിശ്വസിച്ചു.ആർഎസ്എസിനെ നിരോധിക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.’- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
