സംസ്ഥാനത്ത് വീണ്ടും ഹൃദയമാറ്റ ശസ്ത്രക്രിയ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ഹൃദയം എത്തുച്ചു. വാഹനാപകടത്തിൽ മരിച്ച അമൽ ബാബുവിൻ്റെ ഹൃദയമാണ് മറ്റൊരാൾക്ക് പുതു ജീവൻ നൽകുന്നത്. അഞ്ച് അവയവങ്ങളാണ് ദാനം ചെയ്യുക എന്നതാണ് പുറത്ത് വരുന്ന വിവരം.
ഹൃദയം, കരള്‍, കിഡ്‌നി, പാന്‍ക്രിയാസ് എന്നിവയാണ് ദാനം ചെയ്യുന്നത്. എറണാകുളം കിംസ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് ഒരു കിഡ്‌നിയും കരളും പാന്‍ക്രിയാസുമാണ് മാറ്റിവെയ്ക്കുക. ഒരു കിഡ്‌നി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൈമാറും. മലയിൻകീഴ് സ്വദേശിയാണ് മരിച്ച അമൽ ബാബു. നാല് ദിവസം മുൻപ് വാഹനാപകടത്തിൽ പരുക്കേറ്റാണ് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് അമലിനെ കൊണ്ടുവരുന്നത്. ചികിത്സയിൽ കഴിയുന്നതിനിടെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്.
