Home » Blog » Kerala » ​”തട്ടിപ്പുകാരുടെ സംഘമാണോ സി.ജെ.പി?”; കടുത്ത വിമർശനവുമായി മാധവ് സുരേഷ് രംഗത്ത്
images (64)

വിദ്യാർഥി സമരങ്ങളിലെ രാഷ്ട്രീയ ഇരട്ടത്താപ്പുകൾക്കും വ്യാജ പുരോഗമന നിലപാടുകൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി നടൻ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ്. ഡൽഹിയിലെ സമരങ്ങളിൽ മാത്രം സജീവമാകുന്നവർ കേരളത്തിലും പഞ്ചാബിലും നടക്കുന്ന വിദ്യാർഥി പ്രശ്നങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയാണെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തുറന്നടിച്ചു. ബിജെപി ഭരിക്കുന്നിടത്ത് മാത്രം പ്രതിഷേധവുമായി ഇറങ്ങുന്നവരുടെ യഥാർത്ഥ ലക്ഷ്യം വിദ്യാർത്ഥികളെ സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുക മാത്രമാണെന്നും മാധവ് ആരോപിച്ചു.

 

തന്റെ നിലപാടുകളെ വിമർശിച്ചുകൊണ്ട് ‘അന്ധനായ സംഘി’ എന്ന് മുദ്രകുത്തിയ കമ്യൂണിസ്റ്റുകൾക്കും നിഷ്പക്ഷത നടിക്കുന്നവർക്കുമുള്ള ശക്തമായ മറുപടിയായാണ് മാധവ് ഈ കുറിപ്പുകൾ പങ്കുവെച്ചിരിക്കുന്നത്. പഞ്ചാബിലെ സംഭവവികാസങ്ങളിൽ എന്തുകൊണ്ടാണ് പ്രമുഖരും രാഷ്ട്രീയ പാർട്ടികളും മൗനം പാലിക്കുന്നത് എന്ന് ചോദിച്ച അദ്ദേഹം, വിഷയത്തിൽ അഭിജിത് ദീപ്കേ അടക്കമുള്ളവരോട് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമങ്ങളുടെ പക്ഷപാതപരമായ സമീപനത്തെയും അദ്ദേഹം കനത്ത ഭാഷയിൽ ചോദ്യം ചെയ്തു. സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയെ വെച്ച് നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ ഉടൻതന്നെ തുറന്നുകാട്ടപ്പെടുമെന്നും മാധവ് തന്റെ കുറിപ്പിലൂടെ ഓർമ്മിപ്പിച്ചു.