Home » Blog » Kerala » “എൻ്റെ ജാതിയായിരുന്നു അവരുടെ പ്രശ്‌നം, എട്ടുവര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ഥാനത്തിനും വേണ്ടി ആയിരുന്നില്ല”; ബിജെപിയില്‍ ദളിത് വിഭാഗക്കാര്‍ക്ക് കൊടിയ അവഗണനയാണെന്ന് ഡോ. ടിഎന്‍ സരസു
12

കൊച്ചി: ബിജെപിയില്‍ നിന്ന് നേരിടേണ്ടി വന്നത് കടുത്ത ‘ജാതിവിവേചന’മെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച ഡോ. ടിഎന്‍ സരസു. ഇത്തവണത്തെ നിയമസഭാ പ്രചാരണത്തില്‍ പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചു. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

അഖില ഭാരത് ഹിന്ദു മഹാസഭ നടത്തിയ പത്രസമ്മേളനത്തിലാണ് ഡോ. സരസു ബിജെപിക്കെതിരേ ആരോപണമുയര്‍ത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി പരിഗണിക്കാതിരുന്നതില്‍ പരാതിയില്ല. എന്നാല്‍, ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താത്പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. എട്ടുവര്‍ഷം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചത് ഒരു സ്ഥാനത്തിനും വേണ്ടി ആയിരുന്നില്ല. തന്റെ ജാതിയായിരുന്നു പ്രശ്‌നം. മോദി തന്നെ ഏറെ ബഹുമാനിച്ചതാണ് സംസ്ഥാന ബിജെപി നേതൃത്വത്തെ ചൊടിപ്പിച്ചതെന്നും സരസു ആരോപിച്ചു.

2016 ഏപ്രിലില്‍ ഡോ. ടിഎന്‍ സരസു പാലക്കാട് വിക്ടോറിയ കോളജില്‍ പ്രിന്‍സിപ്പലായി വിരമിക്കുന്ന ദിവസം രാവിലെ കോളജിനു മുന്നില്‍ കുഴിമാടം പ്രത്യക്ഷപ്പെട്ടു. കുഴിമാടത്തിന്മേല്‍ ഒരു റീത്തും വെച്ചിരുന്നു. എസ്എഫ്‌ഐയാണ് ഇത് ചെയ്തതെന്നായിരുന്നു സരസു ആരോപിച്ചത്. എന്നാല്‍, എസ്എഫ്ഐ ഇത് നിഷേധിക്കുകയായിരുന്നു. താന്‍ ഇടതുപക്ഷക്കാരിയാണെന്ന് തുടക്കത്തില്‍ അവകാശപ്പെട്ടിരുന്നെങ്കിലും 2019-ല്‍ സരസു ബിജെപിയില്‍ ചേർന്നു.