Your Image Description Your Image Description

മനാമ: 1,30,000ത്തിലധികം ക്യാപ്റ്റഗൺ ഗുളികകൾ വിമാനമാർഗം കടത്തിയ കേസിൽ പ്രവാസിക്ക് അഞ്ചുവർഷം തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി. ഏകദേശം 640,000 ബഹ്‌റൈൻ ദിനാർ (1.4 കോടി ഇന്ത്യൻ രൂപ) വിലമതിക്കുന്ന ഗുളികകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. ജോർഡൻ പൗരനായ 29 കാരനാണ് ശിക്ഷിക്കപ്പെട്ടത്. പ്രതിക്ക് 3000 ബഹ്‌റൈൻ ദിനാർ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതിയുടെ അഭാവത്തിലാണ് വിധി പ്രസ്താവിച്ചത്. പ്രതിയുടെ പേരിലുള്ള ഒരു പാർസലിൽ ലോഹ, റബർ പൈപ്പുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ 50 ബാഗുകളിലായി 22.15 കിലോഗ്രാം വരുന്ന മരുന്ന് ഗുളികകൾ കണ്ടെത്തുകയായിരുന്നു.

Related Posts