Your Image Description Your Image Description

‘സൗദി ഗ്രീൻ ഇനിഷ്യേറ്റീവ്’ പദ്ധതിയുടെ കീഴിൽ ഇതുവരെ 15.1 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുകയും അഞ്ചുലക്ഷം ഹെക്ടർ ഭൂമി പുനർജീവിപ്പിക്കുകയും ചെയ്തു. രാജ്യത്ത് മൊത്തം ആയിരം കോടി മരങ്ങൾ നടാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായാണിത് പൂർത്തിയാക്കിയതെന്ന് സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഫാദിലി വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണം, ജല സുസ്ഥിരത, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ദേശീയ പരിസ്ഥിതി തന്ത്രത്തിനുകീഴിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മിഡിലീസ്റ്റിലെ ആദ്യ റീജനൽ സെന്‍റർ ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ്, ലോകത്തെ നാലാമത്തെ റീജനൽ സെന്‍റർ ഫോർ സാൻഡ് ആൻഡ് ഡസ്റ്റ് സ്റ്റോം എന്നിവയുൾപ്പെടെ അഞ്ച് പ്രത്യേക പരിസ്ഥിതി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചതായും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംരക്ഷിത ഭൂപ്രദേശങ്ങൾ രാജ്യത്തിന്‍റെ 4.5 ശതമാനം വിസ്തൃതിയിൽനിന്ന് 18.1 ശതമാനമായി ഉയർന്നു. കൂടാതെ ദേശീയ പാർക്കുകളുടെ എണ്ണം 18-ൽനിന്ന് 500 ആയി വർധിച്ചു. 2020-ൽ നാഷനൽ സെന്‍റർ ഫോർ എൻവയോൺമെൻറൽ കംപ്ലയൻസ് സ്ഥാപിതമായതിനുശേഷം 40,000 പെർമിറ്റുകൾ നൽകിയിട്ടുണ്ട്. ഇത് 660 ശതമാനത്തിന്‍റെ വർധനയാണ് സൂചിപ്പിക്കുന്നത്.

Related Posts