Your Image Description Your Image Description

ഗസ്സയിൽ 150കോടി ഡോളറിന്‍റെ സഹായമെത്തിച്ച് യു.എ.ഇ. വിദേശകാര്യ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം കണക്കുകൾ പുറത്തുവിട്ടത്. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതൽ സഹായം ഗസ്സയിൽ യു.എ.ഇക്ക് എത്തിക്കാൻ സാധിച്ചുവെന്നും മാനുഷിക സാഹായത്തിനുള്ള യു.എൻ ഓഫീസിന്‍റെ ഫിനാൻഷ്യൽ ട്രാക്കിങ് സർവീസിനെ ഉദ്ധരിച്ച് അധികൃതർ സാമൂഹിക മാധ്യമങ്ങളിൽ വെളിപ്പെടുത്തി.

72,280 രോഗികൾക്ക് മെഡിക്കൽ സഹായം, അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ച് 78,000ടൺ സഹായ വസ്തുക്കളുടെ വിതരണം എന്നിവ ഇതിലുൾപ്പെടും. രോഗികളെ യു.എ.ഇയിൽ എത്തിച്ചും ഈജിപ്തിലെ അൽ ആരിഷിലെ ഫ്ലോട്ടി. ആശുപത്രിയിലുമായാണ് ചികിൽസിച്ചത്. കഴിഞ്ഞ ദിവസം യു.എ.ഇയുടെ 38 ട്രക്കുകൾ റഫ അതിർത്ത് കടന്ന് സഹായവുമായി ഗസ്സയിലെത്തിയിരുന്നു. ഈജിപ്തിൽ നിന്ന് പ്രവേശിച്ച ട്രക്കുകളിൽ ഭക്ഷണ സാധനങ്ങൾ, മെഡിക്കൽ സഹായം, കുട്ടികൾക്ക്ആവശ്യമായ വസ്തുക്കൾ, പുതിയ കുടിവെള്ള പൈപ്പ്ലൈൻ സജ്ജീകരിക്കാൻ ആവശ്യമായ ഉപകരണങ്ങളും പൈപ്പുകളും എന്നിവയാണുണ്ടായിരുന്നത്.

Related Posts