സംസ്ഥാന വയോജന കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ കമ്മീഷൻ ചെയർപേഴ്സൺ കെ സോമപ്രസാദിൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
2031ൽ കേരള ജനസംഖ്യയുടെ 25 ശതമാനത്തോളം വയോജനങ്ങൾ ആകും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ വീടുകളിൽ ഒതുങ്ങി കഴിയേണ്ടവരല്ല. അവരുടെ കഴിവുകളും അനുഭവസമ്പത്തും സമൂഹത്തിന് പ്രയോജനകരമായ വിധത്തിൽ ക്രിയാത്മകമായി എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കേണ്ടതാണെന്ന് കമ്മീഷൻ ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു.
അണുകുടുംബങ്ങളിലെ വയോജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും കുടുംബാംഗങ്ങളോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
