Home » Top News » Kerala » 2016-ൽ 14.38 കോടി രൂപയായിരുന്ന സ്വത്ത് 2021-ൽ 64.14 കോടിയായി; പി.വി അൻവർ കേസിൽ ഇ.ഡിയുടെ വെളിപ്പെടുത്തൽ
pv-anwar1-680x450

പി.വി അൻവറിന്റെ മലപ്പുറത്തെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വിശദമായ വാർത്താക്കുറിപ്പ് പുറത്തിറക്കി. 22.3 കോടി രൂപയുടെ ലോൺ ഇടപാടുമായി ബന്ധപ്പെട്ടാണ് പ്രധാനമായും അന്വേഷണം നടന്നതെന്നും, ഒരേ പ്രോപ്പർട്ടി ഈടുവെച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ (കെ.എഫ്.സി.) നിന്ന് വിവിധ ലോണുകൾ തരപ്പെടുത്തിയതായി സംശയിക്കുന്നുവെന്നും ഇ.ഡി.യുടെ വാർത്താക്കുറിപ്പിൽ പറയുന്നു.

ലോണെടുത്ത തുക അൻവർ വകമാറ്റിയതായി ഇ.ഡി സംശയിക്കുന്നു. ഇതിനു പുറമെ അൻവറിന്റെ ബിനാമി സ്വത്തിടപാടുകളും ഇ.ഡി പരിശോധിക്കുകയാണ്. പ്രാഥമിക ചോദ്യം ചെയ്യലിൽ, ഡ്രൈവറുടെയും അടുത്ത ബന്ധുവിന്റെയും പേരിലുള്ള മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിന്റെ യഥാർഥ ഉടമ താനാണെന്ന് അൻവർ സമ്മതിച്ചു.

 

2016-ൽ 14.38 കോടി രൂപയായിരുന്ന അൻവറിന്റെ സ്വത്ത് 2021-ൽ 64.14 കോടിയായി വർധിച്ചതിൽ കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും ഇ.ഡി പറയുന്നു. ലോണെടുത്ത തുക അൻവർ മെട്രോ വില്ലേജ് എന്ന പദ്ധതിയിലേക്ക് വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ലോൺ അനുവദിച്ചതിൽ കെ.എഫ്.സി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചകളും പിഴവുകളും ഉണ്ടായിട്ടുണ്ടെന്നും ഇ.ഡി വ്യക്തമാക്കി. ഈട് നൽകിയ വസ്തുവിന്റെ മുൻകാല ചരിത്രം കൃത്യമായി പരിശോധിക്കാതെയാണ് ലോൺ അനുവദിച്ചത്. 15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പി.വി. അൻവറിന്റെ ബെനാമി ഇടപാടുകൾ സംശയിക്കുന്ന രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *