സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. വോട്ടർ പട്ടികയുടെ തീവ്ര പരിഷ്കരണം നിർത്തിവെക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം. നിലവിൽ ഇതിന് അടിയന്തര പ്രാധാന്യം ഇല്ലെന്നും, പരിഷ്കരണം ഉദ്യോഗസ്ഥ ക്ഷാമത്തിന് കാരണമാകുന്നുവെന്നും സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് വി.ജി. അരുൺ ആണ് ഹർജി പരിഗണിക്കുക. എസ് ഐ ആർ സാധുത ചോദ്യം ചെയ്യുന്നില്ലെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു. നീട്ടി വയ്ക്കാൻ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. എസ്ഐആറിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു.
