Home » Blog » Top News » പട്ടയഭൂമിപ്രശ്‌നത്തിന് പരിഹാരമുണ്ടാകും : മന്ത്രി റോഷി അഗസ്റ്റിന്‍
05C_3

കെ ഐ പി പട്ടയ ഭൂമിപ്രശ്‌നത്തിന് പരിഹാരമാകുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് വേഗത്തിലാകും നടപടികളെന്ന് കെ ഐ പി കനാല്‍ പുറമ്പോക്ക് നിവാസികളുടെ കൈവശഭൂമിയുടെ പട്ടയം പരിശോധന നിര്‍വഹിക്കവെ വ്യക്തമാക്കി. പത്തനാപുരം റസ്റ്റ് ഹൗസില്‍ ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാറിനൊപ്പമാണ് കെ ഐ പി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്നായിരുന്നു സന്ദര്‍ശനം. ഇളപ്പുപാറ, കരിമ്പാലൂര്‍, വട്ടമണ്‍ പൊയ്ക, തച്ചകോട്, ചാച്ചിപുന്ന, ചെമ്പ്രാമണ്‍, മഞ്ചാംകുന്ന്, കുറുന്തമണ്‍, കറവൂര്‍, വഴങ്ങോട് തുടങ്ങി കെ ഐ പി കനാലിന് സമീപത്തുള്ള പട്ടയഭൂമിപ്രദേശത്തുള്ളവരുമായി ആശയവിനിമയം നടത്തി.

ജലസേചന വകുപ്പ് കനാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ പരിശോധിച്ചു. ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന നിലപാടാകും സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി കെ. ബി. ഗണേഷ്‌കുമാര്‍ വ്യക്തമാക്കി. പരമാവധി ജനങ്ങള്‍ക്ക് പട്ടയം നല്‍കുകയാണ് സര്‍ക്കാരിന്റെനയം. ലക്ഷക്കണക്കിന് പട്ടയങ്ങള്‍ നല്‍കിയെന്നും കൂട്ടിച്ചേര്‍ത്തു.

പി.എസ് സുപാല്‍ എം എല്‍ എ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ,പുനലൂര്‍ ആര്‍ ഡി ഒ ജി.സുരേഷ് ബാബു, എല്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ബീനാറാണി, വി എ എഫ് പി സി എല്‍ ചെയര്‍മാന്‍ ബെന്നി കക്കാട്, കെ ഐ പി പ്രൊജക്റ്റ് ചീഫ് എന്‍ജിനീയര്‍ സുജ ഗ്രേസന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സരിത ജോണ്‍ ബോസ്‌കോ തുടങ്ങിയവര്‍ പങ്കെടുത്തു.