Home » Blog » Top News » തദ്ദേശ തിരഞ്ഞെടുപ്പ് *നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു: അരലക്ഷം പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്
images - 2025-11-24T190441.016

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊച്ചി കോർപ്പറേഷൻ പരിധിയിൽ നിന്ന് നിരോധിത വസ്തുക്കൾ പിടിച്ചെടുത്തു.

മലിനീകരണ നിയന്ത്രണ ബോർഡ് അംഗീകരിച്ച പ്രിന്റിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാവു എന്ന തിരഞ്ഞടുപ്പ് കമ്മീഷന്റെ നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന ശക്തമാക്കിയത്.

പരിശോധനയിൽ സ്ഥാപനത്തിൽ നിന്നും ഏകദേശം 30 ലക്ഷം രൂപയുടെ നിരോധിത വസ്തുക്കൾ ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നതായി കണ്ടെത്തുകയും 50000 രൂപ ഫൈൻ ഈടാക്കുകയും ചെയ്തു. പിടിച്ചെടുത്ത വസ്തുക്കൾ കൊച്ചി കോർപ്പറേഷന് കൈമാറി.

ഈ വസ്തുക്കൾ വിൽപ്പന നടത്തണമെങ്കിൽ ജില്ലാ കളക്ടറിൽ നിന്നും അനുമതി വാങ്ങണമെന്നും അതുവരെ സ്ഥാപനം അടച്ചിടണമെന്നും നിർദ്ദേശം നൽകി. പ്രവർത്തിക്കുന്നതിന് അനുമതി വാങ്ങിയതിനു ശേഷം മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളൂ എന്ന് കടയുടമയിൽ നിന്ന് രേഖാമൂലം എഴുതി വാങ്ങി.

റീ സൈക്കിൾ ചെയ്യാവുന്ന പോളി എത്തിലീന് വസ്തുക്കൾക്ക് മാത്രമാണ് ഹരിത പെരുമാറ്റ ചട്ട പ്രകാരം പ്രചാരണത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും മലിനീകരണം നിയന്ത്രണ ബോർഡും അനുമതി നൽകിയിട്ടുള്ളത്. കൂടാതെ പേപ്പറുകളും 100 ശതമാനം കോട്ടൺ തുണികളും പ്രചാരണത്തിന് ഉപയോഗിക്കാം. ഇതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള പ്രിന്റിങ് യൂണിറ്റുകളിൽ പരിശോധന നടത്തി വരികയാണ്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ കർശനമായ പരിശോധന തുടരും.