Home » Blog » Kerala » കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും
kottiyam-680x450

കൊട്ടിയത്ത് നിർമ്മാണത്തിലിരുന്ന ദേശീയപാത തകർന്ന സംഭവത്തിൽ കാൺപൂർ ഐഐടിയിലെ ഡോ. ജിമ്മി തോമസ്, പാലക്കാട് ഐഐടിയിലെ ഡോ. ടി.കെ. സുധീഷ് എന്നിവരുൾപ്പെടുന്ന മൂന്നംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ച് പരിശോധന പൂർത്തിയാക്കി. ദേശീയപാതയുടെ അടിസ്ഥാന നിർമ്മാണത്തിലും മണ്ണ് പരിശോധനയിലും വീഴ്ച സംഭവിച്ചുവെന്ന കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ പ്രാഥമിക നിഗമനത്തിന് പിന്നാലെയാണ് സമിതിയുടെ സന്ദർശനം. ഈ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിനും സ്വതന്ത്ര എഞ്ചിനിയറിംഗ് കൺസൾട്ടൻസിക്കും കേന്ദ്രം വിലക്കേർപ്പെടുത്തിയിരുന്നു. വിദഗ്ധ സമിതി ഉടൻ തന്നെ സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കും.

തകർന്ന ദേശീയപാതയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക. കൂടാതെ, ഈ സംഭവത്തിൽ നിർമ്മാണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന ദേശീയപാത അതോറിറ്റി (NHAI) അധികൃതരുടെ ഭാഗത്ത് എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. തകർന്ന സർവീസ് റോഡിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ഗതാഗതം എത്രയും പെട്ടെന്ന് സാധാരണ നിലയിലാക്കുമെന്ന് എൻഎച്ച്എഐ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.