Your Image Description Your Image Description

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും വാണിജ്യ തട്ടിപ്പുകൾ തടയുന്നതിനുമുള്ള അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയ 14,000ത്തിലധികം പഴകിയതും കേടായതുമായ ഭക്ഷ്യോൽപന്നങ്ങൾ നശിപ്പിച്ചു. വ്യവസായിക, വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയവുമായും മറ്റ് ബന്ധപ്പെട്ട അധികാരികളുമായും ചേർന്നാണ് ഇവ നശിപ്പിച്ചത്. മൂന്ന് വർഷം വരെ പഴക്കമുള്ള ഉൽപന്നങ്ങളാണ് ഇക്കൂട്ടത്തിലുണ്ടായിരുന്നത്. ഇതിന്റെ ഭാഗമായി പിടിക്കപ്പെട്ട കമ്പനികൾ ആറുമാസത്തേക്ക് അടച്ചുപൂട്ടാനും നോട്ടീസ് നൽകിയിട്ടുണ്ട്.

കോടതിവിധിക്ക് പിന്നാലെയാണ് നടപടി. കുറ്റക്കാർക്ക് കനത്ത പിഴയോടൊപ്പം തടവുശിക്ഷ‍യും അനുഭവിക്കേണ്ടി വരും. വിദേശികളാണെങ്കിൽ നാടുകടത്താനും കോടതിവിധിയുണ്ട്. അസ്കറിലെ മാലിന്യസംസ്കരണകേന്ദ്രത്തിലാണ് പിടിച്ചെടുത്ത പഴകി‍യ ഭക്ഷണവസ്തുക്കൾ സംസ്കരിക്കുന്നത്. ഒരാഴ്ച നീണ്ട നശിപ്പിക്കൽ നടപടിയിൽ 21 ട്രക്കുകളിലായി ഫ്രോസൺ ഇറച്ചി, കോഴിയിറച്ചി, നട്‌സ്, മധുരപലഹാരങ്ങൾ, മറ്റ് ഉൽപന്നങ്ങൾ എന്നിവയുണ്ടായിരുന്നു. കൂടാതെ കാലാവധി വ്യാജമായി രേഖപ്പെടുത്തുന്നതിന് ഉപയോഗിച്ച ഉപകരണങ്ങളും ഭക്ഷ്യവസ്തുക്കൾക്കൊപ്പം പിടിച്ചെടുത്ത് നശിപ്പിച്ചു.

Related Posts