Your Image Description Your Image Description

തിരുവനന്തപുരം: മൂന്നാഴ്ചയിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബി-യുടെ തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്നുള്ള 14 അംഗ എൻജിനീയർമാരുടെ സംഘം ശ്രമം തുടരുന്നു. വിമാനത്തിന്റെ നിർമ്മാതാക്കളായ അമേരിക്കയിലെ ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയിലെ വിദഗ്ധരും സംഘത്തിനൊപ്പമുണ്ട്. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ എപ്പോൾ പരിഹരിക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

നിലവിൽ എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയ വിമാനം ബ്രിട്ടീഷ് സംഘത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണ്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിടുന്നതിനുള്ള വാടക അദാനി ഗ്രൂപ്പ് ബ്രിട്ടീഷ് അധികൃതരിൽ നിന്ന് ഈടാക്കും. എഫ് 35 ബി യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുക്കുമ്പോൾ പ്രതിദിനം 10,000 മുതൽ 20,000 രൂപ വരെ വാടകയായി ഈടാക്കിയേക്കാം.

കഴിഞ്ഞ 24 ദിവസമായി വിമാനം വിമാനത്താവളത്തിലുണ്ട്. വിമാനം ലാൻഡ് ചെയ്തതിന് 1 മുതൽ 2 ലക്ഷം രൂപ വരെ ലാൻഡിങ് ചാർജ് വിമാനത്താവള നടത്തിപ്പുകാർക്ക് നൽകേണ്ടി വരും. യുദ്ധവിമാനത്തിനു പുറമെ, കഴിഞ്ഞ ദിവസം വിദഗ്ധ എൻജിനീയർമാരുമായി ബ്രിട്ടനിൽ നിന്നെത്തിയ എയർബസ് എ 400 എം അറ്റ്‌ലസ് വിമാനത്തിനും ലാൻഡിങ് ചാർജ് നൽകേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts