Your Image Description Your Image Description

എറണാകുളം: രണ്ടാമതും ടച്ചിങ്‌സ് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവിനെ ബാർ ജീവനക്കാർ ചേർന്ന് മർദിച്ചതായി പരാതി. തലക്കാട് സ്വദേശി അനന്തു(28)വിനെയാണ് ബാർ ജീവനക്കാർ മർദിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അനോജി(28)നും മർദനത്തിൽ പരിക്കേറ്റു. തുപ്പംപടിയിലെ ബാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു.

സുഹൃത്തിനൊപ്പം തുപ്പംപടിയിലെ ബാറിൽ മദ്യപിക്കാൻ എത്തിയതായിരുന്നു അനന്ദു. മദ്യപിക്കുന്നതിനിടെ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ബാര്‍ ജീവനക്കാര്‍ ഇവരെ അസഭ്യം പറയുകയായിരുന്നു. അനന്തുവും സുഹൃത്തും ഇത് ചോദ്യം ചെയ്തതോടെ ജീവനക്കാരുമായി തർക്കമുണ്ടായി. ഇതേത്തുടർന്നായിരുന്നു ബാർ ജീവനക്കാർ അനന്ദുവിനെ ബിയർ കുപ്പി ഉപയോഗിച്ച് മർദിച്ചത്.

തലയ്ക്ക് അടിയേറ്റ അനന്തു ബോധരഹിതനായി നിലത്തുവീണു. തുടർന്ന് യുവാവിനെ ബാർ ജീവനക്കാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം അവിടെ നിന്നും പോയി. കൂടെ ആളില്ലാത്തതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളേജിലേക്കു മാറ്റി.

എന്നാൽ പരിക്ക് ഗുരുതരമായതിനാൽ അവിടെ നിന്നും അനന്തുവിനെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. സംഭവം നടന്നതിന്റെ തൊട്ടടുത്ത ദിവസമാണ് അനന്തുവിന്റെ വീട്ടുകാർ വിവരം അറിഞ്ഞത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ബാർ ജീവനക്കാർക്കെതിരെ കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts