Your Image Description Your Image Description

ഡല്‍ഹി: പ്രകോപനം തുടരുന്ന പാകിസ്താന്‍ വെള്ളിയാഴ്ച ലക്ഷ്യമിട്ടത് ഇന്ത്യയിലെ 26-ഓളം നഗരങ്ങള്‍. ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിലാണ് പാകിസ്താന്‍ ഡ്രോണുകള്‍ ആക്രമണം നടത്താന്‍ ശ്രമിച്ചത്. അവന്തിപ്പോരയിലെ വ്യോമതാവളമടക്കം പാക് ലക്ഷ്യമിട്ടുവെങ്കിലും ഇന്ത്യ എല്ലാ ശ്രമങ്ങളെയും തകർത്തു.

ജമ്മു കശ്മീരിലെ സാംബ, രജൗരി, ജമ്മു മേഖലകളിലും പഞ്ചാബിലെ പത്താന്‍കോട്ട്, അമൃത്സര്‍ മേഖലകളിലും പാക് ഡ്രോണുകളെത്തി. രാജസ്ഥാനിലെ മൂന്നിടങ്ങളിലാണ് ഡ്രോണാക്രമണത്തിനായി പാകിസ്താന്‍ ശ്രമം നടത്തിയത്. ജയ്‌സാല്‍മെര്‍, ബാര്‍മര്‍, പൊഖ്രാന്‍ എന്നിവിടങ്ങളിലാണ് ഡ്രോണുകളെത്തിയത്. വടക്കന്‍ കശ്മീരിലെ കുപ്‌വാര, സാംബ, പൂഞ്ച്, ഉറി മേഖലകളില്‍ കനത്ത വെടിവെപ്പുണ്ടായി.

അതിനിടെ പാക് സൈനിക താവളങ്ങളിൽ ആക്രമണം നംടന്നുവെന്നും പിന്നിൽ ഇന്ത്യയാണെന്നും പാക്കിസ്ഥാൻ ആരോപിച്ചു. നൂർ ഖാൻ, മുരിദ്, റഫീഖി വ്യോമത്താവളങ്ങൾ ആക്രമിക്കപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു.ആക്രമണം നടത്തിയത് ഇന്ത്യയാണെന്നും പാക്കിസ്ഥാൻ പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്നും പാക്കിസ്ഥാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts