Your Image Description Your Image Description

തിരുവനന്തപുരം: വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖല സ്ഥാപനമായ കേരള സിഡ്‌കോ കഴിഞ്ഞ സാമ്പത്തികവര്‍ഷം കരസ്ഥമാക്കിയത് ചരിത്രനേട്ടം. പ്രവര്‍ത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒമ്പതു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 238 കോടിയില്‍ എത്തിച്ചുമാണ് സിഡ്കോ നേട്ടം സ്വന്തമാക്കിയത്.

സിഡ്കോ 2.83 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് 2024-25ല്‍ കൈവരിച്ചത്. മുന്‍ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപയുടെ പ്രവർത്തനലാഭവുമാണ് ഉണ്ടായിരുന്നത്. തുടർച്ചയായ മൂന്നാംവർഷവും 200 കോടി രൂപയ്ക്കുമേൽ വിറ്റുവരവ് നേടാന്‍ സിഡ്കോക്ക് കഴിഞ്ഞത് എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. സിഡ്കോയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സിഡ്‌കോയുടെ അസംസ്കൃത വസ്തു വിപണന വിഭാഗം നേടിയ 156.61 കോടി രൂപയുടെ വിറ്റുവരവ് ഒമ്പതു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തുകയാണ്. 60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂനിറ്റുകളുള്ള വ്യവസായ എസ്റ്റേറ്റ് ഡിവിഷന്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവായ 14.56 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts