Your Image Description Your Image Description

കേരളം ഇന്ത്യയിലെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമായി മാറിയതെന്നും ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

മാള ബ്ലോക്ക്‌ പഞ്ചായത്തിന് കീഴിലുള്ള മാള കമ്മ്യൂണിറ്റി ഹെൽത്ത് സെൻററെ (CHC), അർദ്രം പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്‌ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ പ്രഖ്യാപനചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 2024-ൽ ആറര ലക്ഷം ആളുകൾ സൗജന്യ ചികിത്സ തേടിയതായി അദ്ദേഹം വ്യക്തമാക്കി.

ഈ സർക്കാരിന്റെ കാലത്ത് 5417 ജനകീയ കേന്ദ്രങ്ങൾ ആണ് ആരംഭിച്ചത്. ആരോഗ്യ മേഖലയിലേക്കായി സർക്കാർ 10000 കോടി രൂപയാണ് ഇതിനകം ചിലവഴിച്ചിട്ടുള്ളത്. ഒരു വർഷത്തിൽ 1600 കോടി രൂപ ആരോഗ്യ സേവനങ്ങൾക്ക് അനുവദിക്കുന്നു. കരൾ മാറ്റിവെക്കൽ, ഡയാലിസിസ്, കാൻസർ ചികിത്സ എന്നിവയിൽ വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയിലെ ചികിത്സാ ചെലവ് 2023-ൽ 19000 രൂപയിൽ നിന്ന് 9000 രൂപയായി കുറഞ്ഞതായാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് സർവേ റിപ്പോർട്ട് ചെയ്യുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പദ്ധതിക്ക് ആവശ്യമായ 40 ലക്ഷം രൂപ എൻ.എച്ച്.എം ഫണ്ടിന്റെ കീഴിൽ 2021-22 കാലയളവിൽ ചിലവഴിച്ചാണ് പ്രവർത്തനം പൂർത്തിയാക്കിയത്.

ഔട്ട് പേഷ്യന്റ് സർവീസ്, ഇൻ പേഷ്യന്റ് സർവീസ്, ലാബ്, ഫാർമസി, ഒപ്റ്റോമെട്രിസ്റ്റ് സേവനം, എക്‌സ്-റേ, സെക്കൻഡറി പാലിയേറ്റീവ് കെയർ, ഫിസിയോതെറാപ്പി യൂണിറ്റ്, ആംബുലൻസ്, ഡയാലിസിസ് യൂണിറ്റ്, പബ്ലിക് ഹെൽത്ത് യൂണിറ്റ്, സ്റ്റാഫ് ക്വാർട്ടേഴ്‌സ്, വയോജന ക്ലിനിക്, ഗർഭിണികൾക്കും കുട്ടികൾക്കും വാക്സിനേഷൻ, “ആരോഗ്യം ആനന്ദം” പദ്ധതിയുടെ ഭാഗമായി കാൻസർ സ്ക്രീനിംഗ്, സ്കൂൾ ഹെൽത്ത് പ്രോഗ്രാം എന്നിവയും കേന്ദ്രത്തിൽ ലഭ്യമാകും.

ഇതിന് പുറമെ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള നവീകരിച്ച പേഴുംകാട് ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു.

Related Posts