Your Image Description Your Image Description

ജയ്പൂർ: രാജസ്ഥാനിൽ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഒരു വിവാഹ ഘോഷയാത്ര കണ്ടുകൊണ്ടിരിക്കുമ്പോൾ രണ്ടുപേർ യുവാവിനെ സമീപത്തെ ബസ് സ്റ്റാന്റിലേക്ക് വിളിച്ചുകൊണ്ടുപോവുകയായിരുന്നു. അവിടെ വെച്ച് യുവാവിനെ മർദിക്കുകയും ദേഹത്ത് മൂത്രമൊഴിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് ആരോപണം.

സികാറിലെ ഫത്തേപൂർ ഏരിയയിൽ ഏപ്രിൽ എട്ടിനാണ് സംഭവം നടന്നത്. ഒരാഴ്ച കഴിഞ്ഞ് ഏപ്രിൽ 16നാണ് യുവാവ് പരാതി നൽകിയത്. പീഡനത്തെ തുടർന്ന് യുവാവ് കടുത്ത മാനസികാഘാതത്തിൽ ആയിരുന്നു. അതുകൊണ്ടാണ് പരാതി നൽകാൻ വൈകിയത്. അക്രമികൾ തന്നെ സ്വകാര്യ ഭാഗത്തടക്കം അടിച്ചെന്നും ബലം പ്രയോഗിച്ച് വസ്ത്രങ്ങൾ അഴിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നുമാണ് യുവാവ് നൽകിയ പരാതിയിൽ പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts