Your Image Description Your Image Description

ലഖ്‌നൗ: യുവതിയെ കൊന്ന് കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇട്ടാവയിലാണ് സംഭവം. ഇട്ടാവ സ്വദേശിയായ അഞ്‌ലി(25)കൊല്ലപ്പെട്ട സംഭവത്തിൽ ശിവേന്ദ്ര യാദവ്(25), ഗൗരവ്(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വസ്തുകച്ചവടക്കാരനാണ് ശിവേന്ദ്ര യാദവ്. ഇയാളുടെ ബിസിനസ് പങ്കാളിയും സഹായിയുമാണ് ​ഗൗരവ്. വസ്തു തർക്കത്തെ തുടർന്നാണ് പ്രതികൾ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയത്.

അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. യുവതിക്കായി അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ചയാണ് പുഴയുടെ സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. യുവതിയുടെ സ്‌കൂട്ടർ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയിലും കണ്ടെത്തിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്നും ശിവേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് കൃത്യം നടത്തിയതെന്നും കണ്ടെത്തിയത്.

വസ്തു ഇടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സ്ഥലം വാങ്ങാനായി അഞ്ജലി നേരത്തേ ആറുലക്ഷം രൂപ ശിവേന്ദ്ര യാദവിന് നൽകിയിരുന്നതായാണ് കുടുംബം പറയുന്നത്. തുടർന്ന് സ്ഥലത്തിന്റെ രേഖകൾ കൈമാറാമെന്ന് പറഞ്ഞാണ് പ്രതി യുവതിയെ വിളിച്ചുവരുത്തിയത്. ഇതിനുശേഷം പ്രതികൾ യുവതിയെ മദ്യം കുടിപ്പിക്കുകയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നാലെ മൃതദേഹം കത്തിച്ച് പുഴയിൽ ഉപേക്ഷിച്ചെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം പ്രതി പിതാവിനെയും ഭാര്യയെയും വീഡിയോകോൾ ചെയ്തിരുന്നു. ഇരുവർക്കും മൃതദേഹം വീഡിയോകോളിൽ കാണിച്ചുനൽകിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts