Your Image Description Your Image Description

മുസന്ദം വിമാനത്താവളനിർമാണ പ്രവർത്തനങ്ങളുടെ നടപടികൾക്ക് വേഗമേറുന്നു. ഖസബിലുള്ള നിർദിഷ്ട മുസന്ദം വിമാനത്താവളത്തിന്റെ രൂപകൽപനക്കും നിർമാണത്തിനുമുള്ള കരാറുകാരുടെ പ്രീ-ക്വാളിഫൈ ചെയ്യലിനായി നിരവധി പ്രാദേശിക, അന്തർദേശീയ കമ്പനികൾ ബിഡ് സമർപ്പിച്ചു. ടെൻഡർ നടപടികളിലേക്ക് കടന്നപ്പോൾ ഇരുപതോളം കമ്പനികൾ ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്. ജൂലൈ 28 ആയിരുന്നു ബിഡുകൾ സമർപ്പിക്കാനുള്ള അവസാനതീയതി. വിമാനത്താവളത്തിന്റെ അന്തിമ രൂപകൽപന പൂർത്തിയായിട്ടുണ്ട്.

നിലവിലെ ഖസബ് വിമാനത്താവളം നിരവധി പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ വിമാനത്താവളത്തിന് ഏറെ സാധ്യതയാണ് അധികൃതർ കണക്കുകൂട്ടുന്നത്. ക്രൂസ് ടൂറിസ്റ്റുകളുൾപ്പെടെ പ്രതിവർഷം 200,000ലധികം വിനോദസഞ്ചാരികളെ ആകർഷിക്കാൻ മുസന്ദത്തിന് കഴിയുമെന്ന് ട്രാവൽ മേഖലയിലുള്ളവർ പറയുന്നു. മികച്ച എയർ കണക്റ്റിവിറ്റി ഉപയോഗിക്കുകയാണെങ്കിൽ ഇത് ഇരട്ടിയാക്കാനും സാധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

Related Posts