Your Image Description Your Image Description

അനധികൃത മയക്കുമരുന്ന് കടത്തിയതിന് രണ്ട് പ്രവാസികൾക്ക് ജീവപര്യന്തം തടവും 5000 ദീനാർ വീതം പിഴയും വിധിച്ച് ബഹ്‌റൈൻ ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി. മയക്കുമരുന്ന് വിൽക്കാനും ഉപയോഗിക്കാനും ഉദ്ദേശിച്ച് കൈവശംവെച്ചതിനുൾപ്പെടെയാണ് ശിക്ഷ. ശിക്ഷ പൂർത്തിയാക്കിയ ശേഷം ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് മയക്കുമരുന്ന് ബഹ്‌റൈനിലേക്ക് കടത്തിക്കൊണ്ടുവന്നശേഷം രണ്ടാം പ്രതിക്ക് വിതരണത്തിനായി കൈമാറിയെന്നാണ് ആന്റി-നാർകോട്ടിക് ഡയറക്ടറേറ്റ് നൽകുന്ന വിവരം. രാജ്യം വിടാൻ ശ്രമിക്കവെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഒന്നാം പ്രതിയെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.

Related Posts