Your Image Description Your Image Description

ബ്രസീലിയ: . ഇന്ത്യയ്ക്ക് ചെയര്‍മാന്‍സ്ഥാനം ലഭിക്കുന്നതോടെ ബ്രിക്സിനെ- Building Resilience and Innovation for Cooperation and Sustainability എന്ന് പുതിയ രീതിയില്‍ നിര്‍വചിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീലിലെ റിയോഡിജനീറോയില്‍ നടക്കുന്ന 17-ാമത് ബ്രിക്സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ആഗോളഭരണനിര്‍വഹണം, സമാധാനവും സുരക്ഷയും, വികസന വിഷയങ്ങള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങി വിവിധ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയായി. സ്ഥാപക അംഗങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, റഷ്യ, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ പേരിലെ ആദ്യ ഇംഗ്ലീഷ് അക്ഷരങ്ങള്‍ ചേര്‍ത്താണ് കൂട്ടായ്മയ്ക്ക് ബ്രിക്സ് (BRICS) എന്ന പേരു നല്‍കിയിട്ടുള്ളത്. 2009-ല്‍ നിലവില്‍ വന്ന കൂട്ടായ്മയില്‍ നിലവില്‍ പത്ത് അംഗങ്ങളാണുള്ളത്.

മനുഷ്യര്‍ നേരിടുന്ന ഗുരുതര ഭീഷണിയാണ് ഭീകരവാദമെന്ന് ആഗോള ഭരണനിര്‍വഹണത്തെക്കുറിച്ചും സമാധാനത്തെയും സുരക്ഷയേയും കുറിച്ചും തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേ മോദി പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണവും അദ്ദേഹം പരാമര്‍ശിച്ചു. ആക്രമണം ഇന്ത്യക്കെതിരായത് മാത്രമായിരുന്നില്ലെന്നും മനുഷ്യകുലത്തിനെതിരേ ആകമാനമുണ്ടായ ആക്രമണമായിരുന്നെന്നും മോദി പറഞ്ഞു.

ഭീകരവാദത്തിനെതിരേ ആഗോളതലത്തില്‍ ശക്തമായ നടപടികള്‍ വേണമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ഭീകരവാദത്തിന് സഹായം നല്‍കുന്നവരെയും പ്രോത്സാഹനം നല്‍കുന്നവരെയും മറ്റ് സൗകര്യങ്ങളൊരുക്കുന്നവരെയും കര്‍ക്കശമായ രീതിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ കൈകാര്യം ചെയ്യുന്നതില്‍ ഇരട്ട നിലപാട് പാടില്ല. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് ബ്രിക്സ് നേതക്കള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts