Your Image Description Your Image Description

പർദ്ദയ്‌ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതികളെ എക്സൈസ് സംഘം പിടികൂടി. ബിഹാറിലെ കതിഹർ ജില്ലയിലാണ് സംഭവം. പശ്ചിമ ബം​ഗാളിൽ നിന്നും ബീഹാറിലേക്ക് മദ്യവുമായി യാത്ര ചെയ്യവെ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് യുവതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവതി കുടുങ്ങിയത്.

പിപ്രധാരി തോല നിവാസികളായ വീണാ ദേവിയും നന്ദിനി കുമാരിയുമാണ് മദ്യം കടത്തിയതിന് അറസ്റ്റിലായത്. സാരിയുടെ മുകളിൽ ബുർഖ ധരിച്ച് ഗർഭിണിയാണെന്ന് നടിച്ചായിരുന്നു ഇവർ മദ്യം ഒളിപ്പിച്ച് കടത്തിയത്. വിദേശ മദ്യത്തിന്റെ ടെട്രാ പായ്ക്കറ്റുകൾ ശരീരത്തിൽ സെലോ ടേപ്പ് ഉപയോ​ഗിച്ച് ഒട്ടിച്ചുവെച്ച നിലയിലായിരുന്നു. വീണയിൽ നിന്നും 9 ലിറ്ററും നന്ദിനിയിൽ നിന്നും 8.1 ലിറ്ററും മദ്യമാണ് പിടിച്ചെടുത്തത്.

ഇവരെ പരിശോധിച്ചവനിതാ കോൺസ്റ്റബിൾമാർ ഞെട്ടി. ശരീരത്തിൽ കറുത്ത സെലോ ടേപ്പ് ഉപയോ​ഗിച്ച് മദ്യ ബോട്ടിലുകൾ ഓട്ടിച്ചാണ് ഇവർ കടത്തിയത്. ഇത് അറിയാതിരിക്കാൻ പർദ്ദ ധരിക്കുകയായിരുന്നു. ഇവർ കടത്ത് റാക്കറ്റിലെ കണ്ണിയാണെന്നും എക്സൈസ് സംഘം പറഞ്ഞു. ബിഹാറിൽ മദ്യത്തിന്റെ നിർമാണം വിതരണം വില്പന എന്നിവ 2016 മുതൽ നിരോധിച്ചിരുന്നു. എന്നാൽ പശ്ചിമ ബം​ഗാളിൽ നിന്ന് കടത്ത് സജീവമാണ്.

പശ്ചിമ ബംഗാളിലെ കുമേദ്പൂരിൽ പർദ്ദ ധരിച്ച് ട്രെയിനിലാണ് ഇവർ യാത്ര ചെയ്തത്. യുവതി ഒമ്പത് ലിറ്റർ വിദേശ മദ്യം കൊണ്ടുവരുന്നുണ്ടെന്ന് എക്സൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബീഹാറിൽ മദ്യം പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും മദ്യ കടത്ത് സജീവമാണെന്നാണ് വിവരം.പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ധരിച്ച് മദ്യക്കടത്ത് നടത്തുന്ന ഒരു റാക്കറ്റ് തന്നെയുണ്ടെന്ന് യുവതി എക്സൈസ് സംഘത്തിന് മൊഴി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts