Your Image Description Your Image Description

കഴിഞ്ഞ ആറു മാസത്തിനിടെ, ദുബൈ മുനിസിപ്പാലിറ്റി അനുവദിച്ചത് 30,000 ബിൽഡിങ് പെർമിറ്റ്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ രംഗത്ത് 20 ശതമാനത്തിന്‍റെ വളർച്ചയാണ് രേഖപ്പെടുത്തിയത്. കെട്ടിട നിർമാണത്തിന് ലൈസൻസ് നേടിയ സ്ഥലങ്ങളുടെ ആകെ വിസ്തീർണം 55 ലക്ഷം ചതുരശ്ര മീറ്റർ കവിഞ്ഞു.

ഇവിടെ ഉടൻ നിർമാണം ആരംഭിക്കും. ഈ വർഷം ജൂലൈയിൽ മാത്രം 10 ലക്ഷം ചതുരശ്ര മീറ്ററിലാണ് നിർമാണത്തിന് ലൈസൻസ് അനുവദിച്ചത്. ദുബൈയിലെ സാമ്പത്തിക, റിയൽ എസ്റ്റേറ്റ് വിപണിയിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസമാണ് ഈ കണക്കുകൾ പ്രതിഫലിപ്പിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ലൈസൻസ് നൽകിയ ആകെ സ്ഥലത്തിന്‍റെ 45 ശതമാനത്തിൽ ബഹുനില വാണിജ്യ കെട്ടിടങ്ങളും നിക്ഷേപ സ്ഥാപനങ്ങളുമാണ്.

Related Posts