Your Image Description Your Image Description

വിപണിയിലെ പെരുമാറ്റച്ചട്ടങ്ങളും ഉപഭോക്തൃ സംരക്ഷണത്തിനായുള്ള മാർഗനിർദേശങ്ങളും പാലിക്കുന്നതിൽ വീഴ്ചവരുത്തിയ ധനമിടപാട് സ്ഥാപനത്തിന് ആറു ലക്ഷം ദിർഹം പിഴയും സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ). സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ മാർഗ നിർദേശങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സി.ബി.യു.എ.ഇ പ്രസ്താവനയിൽ അറിയിച്ചു.

സെൻട്രൽ ബാങ്കിന്‍റെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച 2018ലെ ഫെഡറൽ നിയമത്തിലെ 137ാം വ്യവസ്ഥ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. എല്ലാ സാമ്പത്തിക സേവന മേഖലകളുടെയും സമഗ്രതയും സുതാര്യതയും നിലനിർത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങളും ഉടമകളും ജീവനക്കാരും യു.എ.ഇയിലെ നിയമങ്ങളും മാർഗനിർദേശങ്ങളും അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

Related Posts