Your Image Description Your Image Description

കൊൽക്കത്ത: എനിക്ക് എന്റെ സിന്ദൂരം തിരികെ നൽകൂ, എല്ലാവർക്കുമൊപ്പം ഞാനും സന്തോഷിക്കട്ടെയെന്ന് പാക് സൈന്യം പിടിച്ചുകൊണ്ടുപോയ ബിഎസ്എഫ് ജവാൻ പൂർണം കുമാർ സാഹു (34)വിന്റെ ഭാര്യ. പാക് സൈന്യത്തിന്റെ പിടിയിലായ പൂർണം കുമാറിന്റെ മോചനം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല. 18 നാൾ മുമ്പാണ് പഞ്ചാബിലെ പാക് അതിർത്തി കടന്നുവെന്നാരോപിച്ച് പി കെ സാഹുവിനെ പാക് സൈന്യം പിടിച്ചുകൊണ്ടുപോയത്. എന്നാൽ, ഇദ്ദേഹത്തിന്റെ മോചനം ഇനിയും സാധ്യമായിട്ടില്ല.

കണ്ണുകെട്ടി അജ്ഞാത കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്ന പി കെ സാഹുവിന്റെ ചിത്രങ്ങൾ പാകിസ്ഥാൻ പങ്കുവെച്ചിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപറേഷൻ സിന്ദൂർ നടത്തുകയും വെടിനിർത്തൽ കരാറിലെത്തുകയും ചെയ്യുമ്പോഴും പി കെ സാഹുവിന്റെ മോചനം സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് സൂചന.

സംഘർഷ സാധ്യതയുള്ള അതിർത്തി മേഖലയിലെ കർഷകർക്ക് കൂട്ടുപോകുന്നതിനിടെ അബദ്ധത്തിൽ അതിർത്തിയിലേക്ക് കടന്നുപോയി എന്ന പേരിലാണ് പാക് റെയ്ഞ്ചർമാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബംഗാളിലെ റിഷാറയിലുള്ള അദ്ദേഹത്തിന്റെ ഗർഭിണിയായ ഭാര്യ രജനി ഭർത്താവിന്റെ മോചനം തേടി മുട്ടാത്ത വാതിലുകളില്ല. പാക് സംഘം പിടിച്ചുകൊണ്ടുപോയതറിഞ്ഞ് സാഹുവിന്റെ പിതാവ് ഭോലയും രജനിയും ഫിറോസ് പൂരിലെത്തി സൈനിക ഉദ്യോഗസ്ഥരോട് സഹായമഭ്യർഥിച്ചിരുന്നു.

തിരിച്ചെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പും നൽകി. ബി.എസ്.എഫ് അധികൃതരും മുഖ്യമന്ത്രി മമത ബാനർജിയും കല്യാൺ ബാനർജി എം.പിയും സഹായവാഗ്ദാനം നൽകി. എന്നാൽ, സൈനിക നടപടികൾ ആരംഭിച്ചതോടെ സാഹുവിനെക്കുറിച്ച് മിണ്ടാട്ടമേയില്ല. 18 വർഷം രാജ്യത്തെ സേവിച്ച മകനെ എല്ലാവരും മറന്നിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അമ്മ പരിതപിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts