Your Image Description Your Image Description

വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ്‌ നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശിച്ച്‌ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട്‌. കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിലെ നിയമന അഴിമതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ കേസ്‌ അന്വേഷിക്കണമെന്ന്‌ നിർദേശിച്ച്‌ വയനാട്‌ വിജിലൻസ്‌ യൂണിറ്റ്‌, വിജിലൻസ്‌ ഡയറക്ടർ യോഗേഷ്‌ ഗുപ്‌തയ്‌ക്ക്‌ റിപ്പോർട്ട്‌ സമർപ്പിച്ചു. എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാമെന്നും റിപ്പോർട്ടിൽ പറയുന്നു.വിജിലൻസ്‌ ഡിവൈഎസ്‌പി ഷാജി വർഗീസാണ്‌ പ്രാഥമികാന്വേഷണം നടത്തിയത്‌. വിജയന്റെ മകൻ വിജേഷ്‌, മരുമകൾ പത്മജ, ഐ സി ബാലകൃഷ്‌ണൻ, വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചൻ, പ്രാദേശിക കോൺഗ്രസ്‌ നേതാക്കൾ, പരാതിക്കാർ എന്നിവരുൾപ്പെടെ 24 പേരുടെ മൊഴിയെടുത്തു. കോഴ നിയമനത്തിന്‌ ശുപാർചെയ്‌ത്‌ എംഎൽഎയുടെ ഔദ്യോഗിക ലെറ്റർപാഡിൽ നൽകിയ കത്ത്‌ ഉൾപ്പെടെയുള്ള തെളിവ്‌ ശേഖരിച്ചു.ബാലകൃഷ്‌ണൻ വയനാട്‌ ഡിസിസി പ്രസിഡന്റായിരിക്കെ വാങ്ങിയ കോഴയിൽ കുരുങ്ങിയാണ്‌ ഭിന്നശേഷിക്കാരനായ മകനൊപ്പം വിജയൻ ആത്മഹത്യ ചെയ്‌തത്‌. കോടികളുടെ ബാധ്യത ചുമലിലിട്ട്‌ നേതാക്കൾ കൈവിട്ടതോടെയായിരുന്നു ആത്മഹത്യ. ബാലകൃഷ്‌ണനും വയനാട്‌ ഡിസിസി പ്രസിഡന്റ്‌ എൻ ഡി അപ്പച്ചനുമാണ്‌ മരണത്തിനുത്തരവാദികൾ എന്നാണ്‌ വിജയന്റെ ആത്മഹത്യാക്കുറിപ്പ്‌. ആത്മഹത്യ പ്രേരണാക്കേസിൽ അറസ്‌റ്റിലായ ഒന്നും രണ്ടും പ്രതികളായ ബാലകൃഷ്‌ണനും അപ്പച്ചനും ജാമ്യത്തിലാണ്‌.ർ എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പരാതി നൽകുമെന്ന് അറിയിച്ച ദിവസങ്ങൾക്ക് മുൻപ് കുടുംബം രംഗത്തു വന്നത് വലിയ വാർത്ത ആയിരുന്നു . കുറച്ചു ദിവസങ്ങൾകൂടി കാത്തിരിക്കുമെന്നും നടപടിയുണ്ടായില്ലെങ്കിൽ പലകാര്യങ്ങളും വെളിപ്പെടുത്തുമെന്നും മരുമകൾ പത്മജ അന്ന് മാധ്യമങ്ങളോട് പറഞ്ഞു.വേണ്ടി വന്നാൽ സിപിഐഎം സഹായം സ്വീകരിക്കും. ഐ സി ബാലകൃഷ്ണൻ, എൻ ഡി അപ്പച്ചൻ, ഗോപിനാഥൻ എന്നിവർക്കെതിരെ പരാതി നൽകും. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് ആയിരുന്നു പത്മജ.
ഒരു ഔദാര്യവും വേണ്ടെന്ന് സിപിഐഎമ്മിനോട് പറഞ്ഞവർ അത് നിറവേറ്റുന്നില്ല. പത്തു ദിവസം കൂടെ കോൺഗ്രസിന് സമയം കൊടുക്കുന്നു. പത്തു ദിവസത്തിനുള്ളിൽ പരിഹരിച്ചില്ലെങ്കിൽ സഹായിക്കാൻ ആരു വന്നാലും സ്വീകരിക്കും. സഹിക്കുന്നതിന് പരിധിയുണ്ട്. സഹികെട്ടാണ് അവസാനം കത്ത് പുറത്തുവിട്ടത്. വളരെ മോശമായാണ് നേതാക്കൾ പെരുമാറിയതെന്നും കൂടെ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചിരുന്നുവെന്നും അവർ പറഞ്ഞു.സത്യം എല്ലാ കാലത്തും മറച്ചു വെക്കാനാവില്ല. നീതി കിട്ടിയേ തീരൂ. രണ്ടര കോടിക്ക് മുകളിൽ കട ബാധ്യതയുണ്ട്. പത്തു ലക്ഷം രൂപയാണ് കിട്ടിയത്. ഇത്രയും വലിയ പാർട്ടിക്ക് ചെയ്ത് തീർക്കാൻ കഴിയുന്ന കാര്യമേയുള്ളൂ. പ്രിയങ്ക ഗാന്ധിയിലേക്ക്‌ വിഷയം എത്തിക്കാൻ ആരൊക്കെയോ ഭയക്കുന്നുണ്ട്. അല്ലെങ്കിൽ അവർ വളരെ ലാഘവത്തോടെ വിഷയം കാണുന്നുവെന്നുവേണം കരുതാനെന്നും പത്മജ കൂട്ടിച്ചേർത്തു.അതേസമയം, എൻ എം വിജയൻ്റെ കുടുംബത്തിന് പിന്തുണ നൽകാനാണ് സിപിഐഎം തീരുമാനം. കോൺഗ്രസ് നേതൃത്വം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട സിപിഐഎം പ്രിയങ്ക ഗാന്ധി എൻ എം വിജയന്റെ കുടുംബത്തെ അപമാനിച്ചുവെന്നും ആരോപിച്ചു. നീതി ലഭിക്കാനുള്ള പോരാട്ടത്തിൽ കുടുംബത്തോടൊപ്പമെന്നും സിപിഐഎം ഏരിയ കമ്മറ്റി വ്യക്തമാക്കി.സഹകരണ ബാങ്കുകളിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ ജീവനൊടുക്കിയ സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നതാണ് സംഭവത്തിനു ആധാരം . ആത്മഹത്യ പ്രേരണാക്കുറ്റത്തിനാണു കേസ് എടുത്തത് . ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ, അന്തരിച്ച ഡിസിസി പ്രസിഡന്റ് പി.വി.‌ബാലചന്ദ്രൻ എന്നിവരാണു മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്നു വിജയന്റെ ആത്മഹത്യക്കുറിപ്പിലുണ്ട്.തുടർന്ന് ഇന്ന് എൻ.എം.വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു. ഐ.സി.ബാലകൃഷ്ണൻ കേസിൽ ഒന്നാം പ്രതിയാണ്. വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേെസടുത്തത്.ആത്മഹത്യക്കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യ പ്രേരണാക്കുറ്റത്തിനു കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതോടെ ഐ.സി.ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പൊലീസിനു മുന്നിൽ ഹാജരാകേണ്ടി വന്നു .

Leave a Reply

Your email address will not be published. Required fields are marked *

Related Posts