Your Image Description Your Image Description

തൃശ്ശൂര്‍ : പൂന്നൂക്കാവ് കോറോത്തയില്‍ പള്ളിക്ക് സമീപം വീട്ടുകാരെയും പോലീസിനെയും ഒരു സംഘം ആക്രമിച്ചു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.

കാറിലെത്തിയ സംഘം ഷക്കീറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ട് മദ്യപിക്കുകയായിരുന്നു. ഇത് ചോദ്യംചെയ്ത ഷക്കീറിനെയും പതിനാറുകാരനായ മകനെയും സംഘം മർദിച്ചു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇവരെ ബലംപ്രയോഗിച്ച് ജീപ്പില്‍ കയറ്റി.

തുടർന്ന് സിപിഒ അര്‍ജുന്റെ കൈയില്‍ കടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. പിടിവിട്ട തക്കത്തിനു മുഖത്തടിച്ചു. അതേസമയം ഇവരെ രക്ഷപ്പെടുത്താന്‍ മറ്റൊരു സംഘം ആളുകളും ഇവിടെയെത്തി. ഇവര്‍ പോലീസിനെ ആക്രമിച്ച് കസ്റ്റഡിയിലെടുത്തവരുമായി രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ച ആഡംബരക്കാറും രക്ഷപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്താളുകളുടെ പേരില്‍ പോലീസ് കേസെടുത്തു. ആക്രമണത്തില്‍ പരിക്കേറ്റ വടക്കേക്കാട് സ്റ്റേഷനിലെ സിപിഒ അര്‍ജുന്‍, വീട്ടുടമ തോട്ടത്തിപ്പറമ്പില്‍ ഷക്കീര്‍ എന്നിവരുടെ പരാതിയിലും പോലീസ് വാഹനത്തില്‍ കസ്റ്റഡിയില്‍ രക്ഷപ്പെടുത്തിയതിനുമാണ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts