Your Image Description Your Image Description

താപനില പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയ അതിശൈത്യത്തിലേക്ക് നീങ്ങി കുവൈത്ത്. ഫെബ്രുവരിയിൽ കനത്ത തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടത്. 60 വർഷത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ഫെബ്രുവരിയാണ് ഈ വർഷത്തേതെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ്സ റമദാൻ വ്യക്തമാക്കി. നഗരപ്രദേശങ്ങളെക്കാൾ മരുഭൂ പ്രദേശങ്ങളിലാണ് തണുപ്പ് കൂടുതൽ അനുഭവപ്പെടുന്നത്. ശക്തമായ സൈബീരിയൻ ധ്രുവ ശീത തരംഗമാണ് താപനിലയിൽ ഇത്തരമൊരു ഇടിവിന് കാരണമായത്. ഇതോടെ ഫെബ്രുവരിയിലെ താപനില വർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി കുത്തനെ ഇടിഞ്ഞു.

മതാരബയിലെ താപനില മൈനസ് എട്ട് ഡിഗ്രി സെൽഷ്യസ് ആയും സാൽമിയിൽ മൈനസ് ആറ് ഡിഗ്രി സെൽഷ്യസിൽ എത്തിയതായും ഇസ്സ റമദാൻ റിപ്പോർട്ട് ചെയ്തു. മതാരബയിലും സാൽമിയിലും യഥാർത്ഥത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില ഒരു ഡിഗ്രി സെൽഷ്യസ് ആണ്. കനത്ത തണുപ്പിനൊപ്പം കാറ്റ് വീശുന്നതിനാൽ രാത്രി പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്. പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണം. അതേസമയം മാർച്ച് അവസാനം വരെ തണുപ്പ് തുടരാനാണ് സാധ്യതയെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *