Your Image Description Your Image Description

സൗദിയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 23,167 നിയമലംഘകർ പിടിയിലായി. ജൂലൈ 11 മുതൽ 17 വരെ സുരക്ഷസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. 14,525 പേരും ഇഖാമ പുതുക്കാതെയും ഹുറൂബ് കേസും മറ്റുമായി താമസ നിയമം ലംഘിച്ചവരാണ്. 5,511 അതിർത്തി സുരക്ഷനിയമലംഘകരും 3,131 തൊഴിൽ നിയമലംഘകരുമാണ്.

രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,593 പേർ അറസ്റ്റിലായി. ഇവരിൽ 69 ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 30 ശതമാനം യമനികളും ഒരു ശതമാനം മറ്റു രാജ്യക്കാരും. അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 41 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷനിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നടപടികൾ നേരിടുന്ന 16,441 നിയമലംഘകരിൽ 14,255 പുരുഷന്മാരും 2,186 സ്ത്രീകളുമാണ്.

Related Posts