Your Image Description Your Image Description

സാന്‍ ഫെര്‍ണാണ്ടോ: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി മൂന്നാം വിജയമിട്ട് വെസ്റ്റിന്‍ഡീസ് സൂപ്പര്‍ എട്ടില്‍. 13 റണ്‍സിനാണ് വെസ്റ്റിന്‍ഡീസ് ന്യൂസീലന്‍ഡിനെ പരാജയപ്പെടുത്തിയത്. അതേസമയം ന്യൂസീലന്‍ഡ് തുടര്‍ച്ചയായ രണ്ടാം തോല്‍വി നേരിട്ടത്തോടെ പുറത്തേക്ക് പോകും എന്ന നിലയിലാണ് . അഫ്ഗാനിസ്താനോട് 84 റണ്‍സിന് ന്യൂസീലന്‍ഡ് കഴിഞ്ഞ മത്സരത്തില്‍ നാണംകെട്ടിരുന്നു.

വെസ്റ്റിന്‍ഡീസ്ആദ്യം ബാറ്റ് ചെയ്തപ്പോൾ ഒരു നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലായി 149 റണ്‍സാണെടുത്തത്. പിന്നീട് മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാൻ മാത്രമാണ് കഴിഞ്ഞത് . 68 റണ്‍സെടുത്ത ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡും നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റെടുത്ത അല്‍സാരി ജോസഫും നാല് ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഗുഡകേശ് മോറ്റിയുമാണ് വെസ്റ്റിന്‍ഡീസിന്റെ വിജയിപ്പിച്ചത് .

എന്നാൽ 33 പന്തില്‍ 40 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സ് മാത്രമായിരുന്നു കിവീസ് ബാറ്റിങ്ങില്‍ അല്‍പമെങ്കിലും ചെറുത്തുനിൽപ്പ് നടത്തിയത് . ഫിന്‍ അലെന്‍ 26 റൺസ്എടുത്തപ്പോൾ 21 റണ്‍സോടെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഒരു റണ്ണിന് പുറത്തായി. ദേവണ്‍ കോന്‍വേ അഞ്ച് റണ്‍സും രചിന്‍ രവീന്ദ്ര 10 റണ്‍സ് വീതം സംഭാവന ചെയ്തു.

ഷെര്‍ഫെയ്ന്‍ റുതര്‍ഫോര്‍ഡിന്റെ മികച്ച ബാറ്റിങ്ങാണ് വെസ്റ്റിന്‍ഡീസിനെ സഹായിച്ചത് . 39 പന്തില്‍ ആറു സിക്‌സും രണ്ടു ഫോറും സഹിതം 68 റണ്‍സാണ് താരം നേടിയത്. കിവീസിനായി ട്രെന്റ് ബോള്‍ട്ട് മൂന്നും ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. ജെയിംസ് നീഷാമും മിച്ചല്‍ സാന്റ്‌നറും ഓരോ വിക്കറ്റ് വീതം നേടി.

നിലവിൽ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ന്യൂസീലന്‍ഡ് ഗ്രൂപ്പ് സിയില്‍ അവസാന സ്ഥാനത്താണ് നിൽക്കുന്നത് . എന്നാൽ വെസ്റ്റിന്‍ഡീസ് ആറു പോയിന്റുമായി മൂന്ന് മത്സരങ്ങളും വിജയിച്ച് ഒന്നാം സ്ഥാനത്താണ്.

Leave a Reply

Your email address will not be published. Required fields are marked *