Your Image Description Your Image Description

ബഹ്റൈനിൽ മത്സ്യത്തൊഴിലാളികൾ നേരിട്ട ഇന്ധനലഭ്യത പ്രശ്നങ്ങൾക്ക് പരിഹാരമായി മത്സ്യബന്ധന തുറമുഖങ്ങളിൽ അഞ്ച് പുതിയ ഇന്ധന സ്റ്റേഷനുകൾ തുറന്നു. ആവശ്യത്തിനുള്ള ഇന്ധനം ലഭ്യമാകാതിരിക്കുന്നത് തൊഴിലിനെ സാരമായി ബാധിക്കുന്നതിലെ പ്രതിഷേധവുമായി മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. അതിനെതുടർന്നാണ് പരിഹാരമെന്നോണം അഞ്ച് ഇന്ധന സ്റ്റേഷനുകൾ തുറക്കാൻ അധികൃതർ നിർബന്ധിതരായത്.

പാർലമെന്‍റിന്‍റെ സ്ട്രാറ്റജിക് തിങ്കിങ് ബ്ലോക്കിന്‍റെ വക്താവ് എം.പി ഖാലിദ് ബു അനക് ആണ് നടപടികൾക്ക് നേതൃത്വം നൽകിയത്. ദീർഘകാല ചർച്ചകൾക്ക് ശേഷം ഓയിൽ ആൻഡ് ഗ്യാസ് മന്ത്രാലയവുമായും ബാപ്കോ എനർജീസുമായും സഹകരിച്ചാണ് പുതിയ സ്റ്റേഷനുകൾ ആരംഭിച്ചതെന്ന് ഖാലിദ് ബു അനക് സ്ഥിരീകരിച്ചു. എന്നിരുന്നാലും 1,500 പ്രഫഷനൽ മത്സ്യത്തൊഴിലാളികളുടെയും ആയിരക്കണക്കിന് വിനോദ ബോട്ടുകളുടെയും ആവശ്യങ്ങൾ നിറവേറ്റാൻ അഞ്ച് സ്റ്റേഷനുകൾ മതിയാവില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Posts