Your Image Description Your Image Description

ദുബായിൽ ദേശീയ സ്ഥാപനങ്ങളെയോ ദേശീയ ചിഹ്നങ്ങളെയോ അവമതിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രീതിയിൽ സമൂഹമാധ്യമ ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നവർക്ക് മുന്നറിയിപ്പ്. ഇത്തരം കുറ്റകൃത്യങ്ങൾക്ക് അഭ്യൂഹങ്ങളും സൈബർ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ഫെഡറൽ നിയമപ്രകാരം 5 ലക്ഷം ദിർഹം വരെ പിഴയും 5 വർഷം വരെ തടവും ചുമത്തുമെന്നാണ് അബൂദബി ജുഡീഷ്യൽ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്കും രാജ്യത്തിന്റെ സുരക്ഷക്കും ഐക്യത്തിനും അന്താരാഷ്ട്രതലത്തിലെ സ്ഥാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി. ‘എക്സ്’ അക്കൗണ്ടിലൂടെയാണ് അബൂദബി ജുഡീഷ്യൽ വിഭാഗം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts